ഇഷ്ടമുള്ള സിനിമയെപ്പറ്റി റഹ്മാന്‍

പഴയ കഥ, പുതിയ കുപ്പി 

കണ്ടിട്ടുള്ളതില് വച്ചേറ്റം നല്ല സിനിമയേതെത് ആരെങ്കിലും ചോദിച്ചാല് ഉത്തരം പറയുക ബുദ്ധിമുട്ടാവും. ഏറ്റവും മികച്ചതെത് ഏത് സിനിമയെയാണു വിളിക്കാനാകുക.

ഞാന് നല്ലാരു സിനിമാ ആസ്വാദകനാണ്. സിനിമയില് അഭിനയിക്കുന്നതു പോലെ തന്ന സിനിമ കാണുന്നതും എനിക്കൊരു ഹരമാണ്. തിയറ്ററില് പോയി സിനിമ കാണുക ഇന്നത്തെ സാഹചര്യങ്ങളില് സാധ്യമല്ലങ്കില് കൂടി വീട്ടിലിരുത്, കിട്ടുന്ന ഒഴിവു സമയങ്ങളിലെല്ലാം ഞാന് സിനിമ കാണും.

മലയാള സിനിമകള് അങ്ങനെ കാണാറില്ല. അതിന്റെ സിഡികള് അങ്ങനെ കിട്ടാറില്ലാത്തതു തന്ന കാരണം. മാത്രമല്ല, മറ്റു രാജ്യങ്ങളിലെ സിനിമകളില് നിന്നാണ് നമുക്ക് എന്തെങ്കിലുമൊക്കെ പഠിക്കാനുള്ളത്. നമ്മുടെ നാടിനു ശീലമില്ലാത്ത ചില ടേക്കിങ്ങ്സുകളും അവതരണവുമെ#ാക്കെ അത്തരം സിനിമകളില് കാണാം.

വിദേശ സിനിമകളുടെ സിഡികള് ഞാന് ഇടയ്ക്കിടെ വാങ്ങാറുണ്ട്. ലൈബ്രറിയില് നിന്നും സുഹൃത്തുക്കളുടെ കയ്യില് നിന്നുമൊക്കെ നല്ല സിനിമകളുടെ സിഡികള് കിട്ടും. അതെല്ലാം ഒന്നാന്നായി -ുതീര്ക്കും. ഷൂട്ടിങ്ങുള്ള ദിവസങ്ങളിലായാലും രാത്രി വൈകി ഒരു സിനി കണ്ടിട്ടേ കിടക്കൂ.

ഇപ്പോള് ഞാനഭിനയിക്കുന്നത് വാമനന് എന്നാരു തമിഴ് ചിത്രത്തിലാണ്. വ്യത്യസ്തമായ പ്രമേയമുള്ള നല്ലാരു സിനിമ. സുബ്രഹ്മണ്യപുരം എന്ന വര്ഷത്തെ സൂപ്പര്ഹിറ്റ് തമിഴ് ചിത്രത്തില് അഭിനയിച്ച ജയ് ചിത്രത്തില് എനിക്കൊപ്പം അഭിനയിക്കുന്നുണ്ട്. ജയ്യുടെ കയ്യില് നിത് 2004 ല് പുറത്തിറങ്ങിയ ഒരു ഹോളിവുഡ് റൊമാന്റിക് സിനിമയുടെ സിഡി കഴിഞ്ഞദിവസം കിട്ടി. ഇത് സിനിമ കണ്ടുതീര്ത്തു.

ഡേര്ട്ടി ഡാന്സിങ് - ഹവാനാ നൈറ്റ്സ് എന്നാണ് സിനിമയുടെ പേര്. വര്ഷങ്ങള്ക്കു മുന്പ് പുറത്തിറങ്ങിയ ഡേര്ട്ടി ഡാന്സിങ് എന്ന സൂപ്പര്ഹിറ്റ് സിനിമയുടെ പുതിയൊരു രൂപമാണിത്. അതേ കഥ. പക്ഷേ, കഥ നടക്കുന്ന പശ്ചാത്തലം മാത്രം മാറി. ആദ്യ സിനിമയില് അത് അമേരിക്കയായിരുന്നുവെങ്കില് ഇപ്പോഴത് ക്യൂബയായി. ക്യൂബന് വിപ്ളവത്തിന്റെ പശ്ചാത്തലം കൂടി നല്കിയപ്പോള് സിനിമ മറ്റൊന്നായി.

ക്യബന് വിപ്ളവം പൊട്ടിപ്പുറപ്പെടുന്നതിനു തൊട്ടു മുന്പ് ക്യൂബയിലെത്തുന്ന ഒരു കുടുംബത്തിന്റെ കഥയാണീ സിനിമ. 87ല് പുറത്തിറങ്ങിയ ആദ്യ സിനിമയില് നിത് പുതിയ സിനിമയ്ക്ക് എന്തെ#ാക്കെ മാറ്റങ്ങളാണ് വന്നിരിക്കുന്നതെന്നറിയാന് എനിക്ക് കൌതുകമുണ്ടായിരുന്നു. കഥ അമ്പതുകളുടെ അവസാനകാലത്തേക്കു മാറുകയും പശ്ചാത്തലത്തില് ഫിഡല് കാസ്ട്രോയും വിപ്ളവുമെ#ാക്കെ വരികയും ചെയ്തുവെങ്കിലും ഒരു റൊമാന്റിക് സിനിമയുടെ സൌന്ദര്യം നഷ്ടമായിട്ടില്ല.

ഞാന് പറയാന് തുടങ്ങിയത് -തില് വച്ചേറ്റം നല്ല സിനിമയെ കുറിച്ചാണ്. വര്ഷങ്ങള്ക്കു മുന്പു പുറത്തിറങ്ങിയ ക്ളാസിക് സിനിമകളുടെ പേരൊന്നുമല്ല ഞാന് പറയാന് പോകുന്നത്. അടുത്തകാലത്ത് -തും എന്ന ഏറ്റവും കൂടുതല് ത്രില്ലടിപ്പിച്ചതുമായ ഒരു ഹിന്ദി സിനിമ- റേസ്.

അനില് കപൂര്, സെയ്ഫ് അലി ഖാന്, അക്ഷയ് ഖന്ന തുടങ്ങിയവര് അഭിനയിച്ച ചിത്രം ശരിക്കും എന്ന അദ്ഭുതപ്പെടുത്തി. അതിന്റെ ടേക്കിങ്സും കഥ അവതരിപ്പിച്ചിരിക്കുന്ന രീതിയുമൊക്കെ ഏതൊരു ഹോളിവുഡ് സിനിമയെയും കവച്ചുവയ്ക്കും. ഒരോ ഷോട്ടിലും സസ്പെന്സ്. ഫാസ്റ് ടേക്കിങ്സ്. സെയ്ഫ് അലി ഖാനും അക്ഷയ് ഖന്നയുമൊക്കെ മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നതും.

ലോകത്തിറങ്ങിയതില് വച്ചേറ്റം നല്ല സിനിമയാണ് റേസ് എന്നാന്നുമല്ല ഞാന് പറയുന്നത്. സിനിമ എന്ന വിസ്മയിപ്പിച്ചു എത് മാത്രമേ എനിക്കു പറയാനാവൂ. കാണികളെ എങ്ങനെയെ#ാക്കെ ഒരു സിനിമ സന്തോഷിപ്പിക്കുന്നുവോ അതിലാണ് കാര്യം. ഒരു സമ്പൂര് സിനിമയെത് അതിനെ വിളിക്കാനാവില്ല. പല പോരായ്മകളും ചിത്രത്തിനുണ്ടാവും. കഥ പറഞ്ഞ രീതിയോടും മസാലകളോടുമൊക്കെ എതിര്പ്പുള്ളവരുണ്ടാവും. ഒരു പ്രേക്ഷകനെന്ന നിലയില് എനിക്ക് അതൊന്നും അറിയേ- കാര്യമില്ല. ഒരു നിമിഷം പോലും താത്പര്യം നഷ്ടമാവാതെ എന്നിനെ കാഴ്ചക്കാരനെ സ്ക്രീനിനു മുന്നില് പിടിച്ചിരുത്താന് അതിന്റെ സംവിധായകര്ക്ക് കഴിഞ്ഞു എന്നതിലാണ് കാര്യം. അതിനെയാണ് ഞാന് മാനിക്കുന്നത്.

ബാസിഗര്, ഖിലാഡി തുടങ്ങിയ ബോളിവുഡ് ത്രില്ലറുകള് സംവിധാനം ചെയ്ത് അബ്ബാസ് മസ്താന് ടീമിന്റെ സിനിമയാണ് റേസും. പക്ഷേ, സിനിമകള്ക്കെ ാന്നുമില്ലാത്ത മറ്റെന്തൊക്കെയോ മേന്മകള് റേസിനുണ്ട്.

റേസിനെ പറ്റി പറഞ്ഞത് ബോളിവുഡ് സിനിമകള്ക്ക് ഉണ്ടായ ഗുണപരമായ മാറ്റത്തെക്കുറിച്ചു പറയാനാണ്. തമിഴ് സിനിമയില് വ്യത്യസ്തമായ പ്രമേയങ്ങളും അവതരണരീതിയും കൊണ്ട് ശ്രദ്ധിക്കപ്പെട്ട കുറെയധികം സിനിമ അടുത്തകാലത്ത് പുറത്തിറങ്ങി. പക്ഷേ, അതിനെക്കാളൊക്കെ അധികം മാറ്റങ്ങളുണ്ടാവുന്നത് ഹിന്ദിയിലാണെന്നാണ് എനിക്കു തോന്നുന്നത്.

ഒരു പത്തു വര്ഷം മുന്പു വരെ പുറത്തിറങ്ങിയിരുന്ന ഹിന്ദി സിനിമകളുമായി തട്ടിച്ചുനോക്കിയാല് ഇപ്പോഴത്തെ ചിത്രങ്ങള് ഏറെ മാറി. പ്രമേയങ്ങളിലെ വ്യത്യസ്തതയെക്കാള് അവതരണത്തിലെ വ്യത്യസ്തതയാണ് ബോളിവുഡ് സിനിമകളെ ഇപ്പോള് വിജയത്തിലെത്തിക്കുന്നതെത് എനിക്കു തോന്നുന്നു.

ആദ്യകാല ഹിന്ദി മസാലച്ചിത്രങ്ങളുടെ കഥയുമായി സാമ്യമുള്ള നിരവധി ചിത്രങ്ങള് ഇപ്പോഴും ഹിന്ദിയിലിറങ്ങുന്നുണ്ട്. പക്ഷേ, ഇന്ത്യയില് മറ്റൊരു ഭാഷയിലും ഉണ്ടാവാത്ത വിധമുള്ള പ്രസന്റേഷന് പഴയ കഥയ്ക്കു നല്കി പുതിയൊരു സിനിമയാക്കി മാറ്റിയെടുക്കുന്ന രീതി പ്രശംസനീയം തന്ന. പ്രമേയത്തിന്റെ കാര്യത്തിലായാലും വളരെ വ്യത്യസ്തമായ നിരവധി സിനിമകളും ഹിന്ദിയില് ഇറങ്ങുന്നുണ്ട്.

പഴയ വീഞ്ഞ് പുതിയ കുപ്പിയിലെത് പറഞ്ഞ് പരിഹസിക്കുന്നവരുണ്ടാകാം. പക്ഷേ, പുതിയ കുപ്പി സ്വര്ണം കൊണ്ടുള്ളതാണെങ്കിലോ.

എണ്പതുകളില് പുറത്തിറങ്ങിയ ഒരു സൂപ്പര്ഹിറ്റ് സിനിമയുടെ അതേ കഥ പുതിയൊരു രീതിയില് അവതരിപ്പിച്ച ഡേര്ട്ടി ഡാന്സിങ് എന്ന ഹോളിവുഡ് സിനിമയെപ്പറ്റി ഞാനാദ്യം പറഞ്ഞത് കഥയെക്കാള് പ്രധാനമാണ് കഥ പറയുന്ന രീതി എന്ന ബോളിവുഡിന്റെ പുതിയ വിജയമന്ത്രം മനസിലാക്കി തരാനാണ്.

ഇപ്പോള് ഞാനഭിനയിക്കുന്ന വാമനന് എന്ന തമിഴ് സിനിമയും ഒരു വ്യത്യസ്തമായ പ്രമേയമാണ് പുതിയൊരു അവതരണശൈലിയില് പകര്ത്തുന്നത്. സംവിധായകന് അഹമദ് സിനിമയുടെ കഥ പറഞ്ഞതു കേട്ടപ്പോള് തന്ന ഞാന് ആവേശഭരിതനായി. ലക്ഷ്മി റായിയും ഉര്വശിയുമൊക്കെ ചിത്രത്തില് അഭിനയിക്കുന്നുണ്ട്.

 (തുടരും)

Related Posts Plugin for WordPress, Blogger...